Sunday, 4 December 2016

വനപാതയിലൂടെയുള്ള
തീർത്ഥയാത്ര

                             CLICK HERE TO DOWNLOAD



Saturday, 3 December 2016

  Mission Green Sabarimala  

Its our Responsibility to keep
Sannidhanam, Pamba and the entire Poongavanam
Clean, Safe and Pollution free





കാന്തമല ശാസ്താക്ഷേത്രം


    പരശുരാമനാൽ നിർമ്മിതമായ അഞ്ചു ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് കാന്തമല ശാസ്താക്ഷേത്രം. വാനപ്രസ്ഥഭാവത്തിലുളള ശാസ്താവാണ് കാന്തമലയിൽ കുടികൊളളുന്നത്. പത്തനംതിട്ട ജില്ലയിലെ മൂഴിയാറിൽ കാന്തമലയുടെ അടിവാരത്തിൽ നിന്നും കണ്ടെത്തിയ ശാസ്താവിൻറെ വിഗ്രഹമാണ് ഇവിടെ ആരാധന ചെയ്യുന്നത്. 

മൂഴിയാറിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി സ്റ്റാഫ് കോളനിക്കുവേണ്ടി സർവ്വേ നടത്തുന്നതിനിടെ ക്ഷേത്രത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ക്ഷേത്രത്തിൻറെ അടിത്തറയായി ഉപയോഗിച്ചിരുന്ന കരികല്ലുകളും പടികളായിരുന്ന പാറക്കല്ലുകളും ബലിക്കല്ലുകളുമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് കൂടുതലായി നടത്തിയ തിരച്ചിലിൽ
ക്ഷേത്രത്തിൻറെ ചെങ്കൽത്തറകളും പടിപ്പാറകളും കണ്ടെത്തി. കാട് കൂടുതൽ തെളിച്ചപ്പോൾ ഒരു കുളവും, കുളത്തിൽ നിന്നും ക്ഷേത്രത്തിൻറെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. 

കുളം വൃത്തിയാക്കി നടത്തിയ തിരച്ചിലിൽ വലതുകരം ഉടഞ്ഞ ശാസ്താ വിഗ്രഹം കണ്ടെത്തി. ചെങ്കൽത്തറ കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രവും ഉപദേവതാ പ്രതിഷ്ഠയും നടത്തി.പഞ്ചശാസ്താ ക്ഷേത്രങ്ങളുടെ ഭൂമിശാസ്ത്രപരമായ ദിശാ അടിസ്ഥാനത്തിലും മൂഴിയാറിലെ ശാസ്താക്ഷേത്രം പണ്ടെങ്ങോ കാണാതായ കാന്തമല ശാസ്താക്ഷേത്രമാകാമെന്ന് കരുതുന്നു..

ശബരിമലയിൽ സന്യാസ ഭാവത്തിലെ അയ്യപ്പനുമാണെന്ന് വിശ്വാസം. കുളത്തൂപ്പുഴ മുതൽ ശബരിമല വരെയുള്ള പഞ്ചശാസ്താ ക്ഷേത്രത്തിൽ തൊഴുത് ദർശനം നടത്തുന്നവർ ജീവിതത്തിൻറെ എല്ലാ ഭാവങ്ങളും അവസ്ഥകളും അറിഞ്ഞു ' തത്വമസി 'യാകുന്നു..

ആഴി പൂജ


ശബരിമല വ്രതാനുഷ്ഠാന കാലത്ത് പ്രധാന ചടങ്ങ)ണ്  ആഴിപൂജ.ഇത് ഒരു നിശാനുഷ്ഠാനമാണ്. ഇപ്പോൾ അഴി പുജ വിരളമാണ്.
      ആഴിപൂജക്ക് വെള്ളഠ കുടി, പടുക്ക എന്നീ പേരുകൾ കൂടി യുണ്ട്. മണ്ടല കാലത് കന്നി അയ്യപ്പൻമാരുടെ ഗൃങ്ങളിലാണ് ആഴി പൂജപ്രധാനമായി നട ക്കുന്നത്.
       വീടിനു മുമ്പിൽഏഴ് കോൽ ചതുരത്തിലാണ് ഏഴിപന്തൽ നിർമ്മിക്കുന്നത് ,പന്തലിന്റെ മദ്ധJ ഭാഗത്ത' വെള്ള വസ്ത്രംകൊണ്ട് അലങ്കരിച്ച് ശ്രീകോവിൽ നിർമ്മിക്കുo, കുരുത്തോല, ആലില, മാവില, പ്ളാവില എന്നിവ ഉപയോഗിച്ചാണ് പന്തൽ അലങ്കരിക്കന്നത്.
     പന്തലിന്റെ കന്യാ കോണിൽ ഗണപതിക്ക് സ്ഥാനം നൽകും,,മാളിക പുറത്തമ്മ, ഉപദേവൻമാർ, തലപ്പാറമല, ഉടുമ്പാറമല, കടുത്ത സ്വാമി, കറുപ്പ സ്വാമി വാവരുടെ സ്വാമി എന്നിവർക്ക് പ്രത്യേകം സ്ഥാനം കൽപ്പിച്ചിട്ടൂണ്ട്, ശ്രീകോവിലിൽ നിന്നകന്ന് ഈശാന കോണിലാണ് അഴി,
         ഒരോസ്ഥാനത്ത് നിലവിളക്ക് കൊളുത്തി അതിന് മുന്നിൽ മലര്, കരിക്ക് പഴം എന്നിവ ഒരുക്കി വെക്കും,
     പന്തലിനുള്ളിലെ ശ്രീകോവിലിനുള്ളിൽ ശാസ്താവിനെപ്രതിഷ്ഠിക്കണം.പീഠംവെച്ച് പട്ടു വിരിച്ച് നെല്ലും അരിയും നിരത്തണം. അതിനു മുകളിൽ മുഖം കിഴക്കോട്ടായി ഒരു നാളികേരം വെക്കണം അയ്യപ്പസ്വാമി യുടെ ഒരു ചിത്രത്തിനും ഒരു സ്ഥാനം നൽകണം പീ0 ത്തിന് മുകളിൽ ഒരു വാൾ വെക്കുന്നതും നല്ലതാണ്.
       പന്തലിന്റെ ഈശാന കോണിൽ അൽപം അകലെയാണ് അഴി, പൂവണ്ണിൽ വിറക്, പ്ലാവിൻ വിറക്, എന്നിവയാണ് ആഴി കൂട്ടാൻ ഉത്തമം.ശ്രീകോവിലിനുള്ളിലെ ദീപാരാധനയ്ക്ക് ശേഷം ആഴിക്ക് തീ കൊളുത്തണം. പിന്നിട്ട് ആഴിയെ വലം വെച്ച് ശരണം വിളിക്കണം.
    ചെണ്ട ,നാഗസ്വരം എന്നിവയുടെ ശബ്ദഘോഷങ്ങളും ശരണം വിളിയുടെ ആരവവും സമ്മിശ്രമായി ഉയരുമ്പോൾ ഭക്തിനിർഭരമായ ഒരു അന്തരീക്ഷം സംജാതമാകും ഈ അസുലഭനിമിഷങ്ങൾ നൽകണ നി ർ വൃതി പല അയ്യപ്പൻമാരെയും ഭക്തിപരമായ ഒരു ഉന്മാദവസ്ഥയിലേക്ക്  ആനയിക്കുന്നു പിന്നീട് ഉറഞ്ഞു തുള്ളുന്ന അയ്യപ്പൻമാർ തീ കനൽ വാരിയെറി യുകയും കല നിലുള്ളിൽ നൃത്തം ചെയുകയും ചെയ്യും.
     അയ്യപ്പൻമാർ ആഴിയിൽ ചാടി സ്വയം ശുചീകരണം നടത്തുന്നു എന്നാണ് വിശ്വസിച്ച് വരുന്നത്. തീ വാരി എറിഞ്ഞാലും തീയിൽ ചവുട്ടി നൃത്തമാടിയാലും അയ്യപ്പൻമാരുടെ ദേഹം പൊള്ളാറില്ല എന്നതാണ് അത്ഭുതം.
    പ്രകൃതിയിലെ ഏറ്റവും തീഷ്ണമായ ശുദ്ധീകരണ വസ്തുവാണ് അഗ്നി.ആ അഗ്നിയിലാണ് അയ്യപ്പൻമാർ ശുദ്ധീകരണം നടത്തുന്നത്,

Tuesday, 22 November 2016

പതിവ് തെറ്റിച്ചില്ല; 53 ആം വയസ്സിലും 608 നെയ്‌ത്തേങ്ങയുമായി സോമനാചാരി സന്നിധാനത്ത് എത്തി...


(കടപ്പാട് : Reporter Live)
ശബരിമല: അയ്യപ്പന് 608 നെയ്‌ത്തേങ്ങകളുമായി മലകയറിയെത്തിയ സോമനാചാരി, ഭക്തിയുടെ വേറിട്ട മുഖമായി. 36 കിലോഗ്രാം നെയ്യും, 130 കിലോഗ്രാം നാളികേരവുമടങ്ങുന്ന ചുമട് ഒറ്റയ്‌ക്കെടുത്താണ് 53 വയസ്സുകാരനായ സോമനാചാരി അഞ്ചാം വര്‍ഷവും സന്നിധാനത്ത് എത്തുന്നത്. 
ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടിന് പമ്പയില്‍ നിന്ന് മലകയറ്റം തുടങ്ങിയ സോമനാചാരി, രാത്രി എട്ടു മണിയോടെ സന്നിധാനത്ത് എത്തുകയായിരുന്നു. തളര്‍ച്ച തോന്നിയപ്പോഴൊക്കെ വഴിയില്‍ വിശ്രമിച്ച സോമനാചാരി സാവധാനമാണ് മല കയറിയത്. സോമനാചാരിയെ സഹായിക്കാന്‍ മകന്‍ പ്രസാദും, അയല്‍വാസികളായ ഏതാനും ചെറുപ്പക്കാരും ഒപ്പമുണ്ടായിരുന്നു. കോട്ടയം നീണ്ടൂര്‍ സ്വദേശിയാണ് സോമനാചാരി. നേരത്തെ ചുമട്ട് തൊഴിലാളിയായിരുന്നു സോമനാചാരി. എന്നാല്‍ ഇപ്പോള്‍ ചെറിയ തോതില്‍ കൃഷിയും ജനവാസ മേഖലയില്‍ എത്തുന്ന പാമ്പുകളെ പിടികൂടലുമൊക്കെയായി സോമനാചാരി കഴിയുകയാണ്....
വീടിനുടത്തെ നീണ്ടൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭക്തര്‍ നല്‍കുന്ന ചെറിയ തുകകള്‍ സമാഹരിച്ചാണ് ശബരിമല ദര്‍ശനത്തിന് സോമനാചാരി പണം കണ്ടെത്തുന്നത്. ഇശ്വരാനുഗ്രഹത്തിന്റെ അംശം നല്ലവരായ നാട്ടുകാര്‍ക്ക് കൂടി കിട്ടാനാണ് താന്‍ മല ചവിട്ടുന്നതെന്ന് സോമനാചാരി പറയുന്നു....